ഇന്ന് ആഗസ്ത് 8 .
കഴിഞ്ഞ വര്ഷത്തിനുമുന്പുള്ള വര്ഷം വരെ എന്റെ ജീവിതത്തിൽ, ഈ ദിവസത്തിന് അത്രകണ്ട് പ്രസക്തിയൊന്നും ഉണ്ടായിരുന്നില്ല. എന്തിനേറെ പറയുന്നു, അച്ഛന്റെയും അമ്മയുടെയും ജന്മദിനമായിരുന്നിട്ടുകൂടി; അതുപോലും വൈകുന്നേരങ്ങളിലുള്ള ഫോൺ സംഭാഷണങ്ങളിൽ അമ്മെയെന്നെ ഓർമ്മിപ്പിക്കാറാണ് പതിവ്. പക്ഷെ ഇനിമുതൽ അവരുടെ ജന്മദിനം ഞാൻ മറക്കില്ല. മറക്കാൻ എന്റെ ഉണ്ടക്കണ്ണി സമ്മതിക്കില്ല. നിലവിളക്കും പിടിച്ച് അവൾ ഈ വീട്ടിലേക്കു കയറിവന്നത് കഴിഞ്ഞ വര്ഷം ആഗസ്ത് എട്ടിനായിരുന്നു.
"മറ്റന്നാള് ഒരു കേക്ക് വാങ്ങണം. എന്നിട്ടു നമ്മക്ക് നാലാക്കും ചേർന്ന് മുറിക്കണം"
ഉറക്കച്ചടവിലാണെങ്കിലും ഞാനൊന്നു മൂളി
"അച്ഛനും അമ്മയ്ക്കും പിറന്നാളിന് ഒരു കോടി വാങ്ങണം"
"ഇനിക്ക് വെല്ല പിരാന്തുണ്ടാ? ഓണത്തിനും വിഷൂനും മാത്രം കോടി ഉടുക്കുന്നവരാന്നു അവര്"
"അത് സാരൂല്ല, ഇനിമുതൽ അവര് പിറന്നാളിനും കോടിയുടുക്കും"
അതിനും സമ്മതം മൂളിക്കൊണ്ടാണ് ഞാനന്ന് ഉറക്കത്തിലേക്കു വഴുതി വീണത്. എന്റെ നെഞ്ചിലേക്ക് ചാരി അവളും.
കഴിഞ്ഞ വര്ഷത്തിനുമുന്പുള്ള വര്ഷം വരെ എന്റെ ജീവിതത്തിൽ, ഈ ദിവസത്തിന് അത്രകണ്ട് പ്രസക്തിയൊന്നും ഉണ്ടായിരുന്നില്ല. എന്തിനേറെ പറയുന്നു, അച്ഛന്റെയും അമ്മയുടെയും ജന്മദിനമായിരുന്നിട്ടുകൂടി; അതുപോലും വൈകുന്നേരങ്ങളിലുള്ള ഫോൺ സംഭാഷണങ്ങളിൽ അമ്മെയെന്നെ ഓർമ്മിപ്പിക്കാറാണ് പതിവ്. പക്ഷെ ഇനിമുതൽ അവരുടെ ജന്മദിനം ഞാൻ മറക്കില്ല. മറക്കാൻ എന്റെ ഉണ്ടക്കണ്ണി സമ്മതിക്കില്ല. നിലവിളക്കും പിടിച്ച് അവൾ ഈ വീട്ടിലേക്കു കയറിവന്നത് കഴിഞ്ഞ വര്ഷം ആഗസ്ത് എട്ടിനായിരുന്നു.
"മറ്റന്നാള് ഒരു കേക്ക് വാങ്ങണം. എന്നിട്ടു നമ്മക്ക് നാലാക്കും ചേർന്ന് മുറിക്കണം"
ഉറക്കച്ചടവിലാണെങ്കിലും ഞാനൊന്നു മൂളി
"അച്ഛനും അമ്മയ്ക്കും പിറന്നാളിന് ഒരു കോടി വാങ്ങണം"
"ഇനിക്ക് വെല്ല പിരാന്തുണ്ടാ? ഓണത്തിനും വിഷൂനും മാത്രം കോടി ഉടുക്കുന്നവരാന്നു അവര്"
"അത് സാരൂല്ല, ഇനിമുതൽ അവര് പിറന്നാളിനും കോടിയുടുക്കും"
അതിനും സമ്മതം മൂളിക്കൊണ്ടാണ് ഞാനന്ന് ഉറക്കത്തിലേക്കു വഴുതി വീണത്. എന്റെ നെഞ്ചിലേക്ക് ചാരി അവളും.
നട്ടുച്ചയ്ക്ക് മത്തു പിടിക്കാനുള്ള സദ്യയും രണ്ടുകൂട്ടം പായസവും ആഘോഷത്തിന് മോടി കൂട്ടാനായി അടുക്കളയിൽ തയ്യാറായി. അമ്മയേക്കാൾ നന്നായി അച്ഛൻ സദ്യ ഉണ്ടാക്കുന്നതുകൊണ്ട് ഇന്ന് ഉണ്ടക്കണ്ണി അമ്മയെ അത്ര ഗൗനിച്ചതായി കണ്ടില്ല. നാളെ മുതൽ നീ എന്റെ കീഴിൽ തന്നെ വരുമെന്ന ഭാവത്തിൽ അമ്മയും നിന്നു.
രണ്ടുകൂട്ടം പായസവും പഴവും കഴിച്ച്, ഇലയും മടക്കി ഞാൻ കട്ടിലിലേക്ക് മലർന്നു വീണു. ടിവിയിൽ ഏതോ ഒരു സിനിമ. ശബ്ദരേഖ എനിക്ക് കേൾക്കാം. അവർ മൂന്നുപേരും ആ സിനിമ കേൾക്കുകയും കാണുകയും ചെയ്യുന്നു.
എനിക്ക് മുകളിൽ, കറങ്ങുന്നൊരു പങ്ക. അതിന്റെ കറക്കം ശ്രദ്ധിക്കുന്നതിനിടയിൽ ശബ്ദരേഖയൊക്കെ എന്നിൽനിന്നകലുന്നതായി തോന്നി.
കറങ്ങിക്കറങ്ങി അവസാനം ഒരു ചുഴി രൂപപ്പെട്ടു. ഏതോ ഒരു ശക്തി എന്റെ ചിന്തകളെ ആ ചുഴിയിലേക്ക് ആഞ്ഞുവലിക്കുന്നു.
രണ്ടുകൂട്ടം പായസവും പഴവും കഴിച്ച്, ഇലയും മടക്കി ഞാൻ കട്ടിലിലേക്ക് മലർന്നു വീണു. ടിവിയിൽ ഏതോ ഒരു സിനിമ. ശബ്ദരേഖ എനിക്ക് കേൾക്കാം. അവർ മൂന്നുപേരും ആ സിനിമ കേൾക്കുകയും കാണുകയും ചെയ്യുന്നു.
എനിക്ക് മുകളിൽ, കറങ്ങുന്നൊരു പങ്ക. അതിന്റെ കറക്കം ശ്രദ്ധിക്കുന്നതിനിടയിൽ ശബ്ദരേഖയൊക്കെ എന്നിൽനിന്നകലുന്നതായി തോന്നി.
കറങ്ങിക്കറങ്ങി അവസാനം ഒരു ചുഴി രൂപപ്പെട്ടു. ഏതോ ഒരു ശക്തി എന്റെ ചിന്തകളെ ആ ചുഴിയിലേക്ക് ആഞ്ഞുവലിക്കുന്നു.
"എന്താ പരിപാടി?"
അയച്ച സന്ദേശത്തിനുള്ള മറുപടി അങ്ങേത്തലയ്ക്കലിൽനിന്ന് വരുന്നതും കാത്തിരിപ്പാണ്.
"ഒന്നൂല്ലേടാ, കറങ്ങുന്ന ഫാനും നോക്കി കിടപ്പാണ്. ആശുപത്രീലാണ്"
പ്രതീക്ഷിക്കാത്ത മറുപടി. എന്താവാം കാരണം? ആ ചോദ്യമല്ല, മറിച്ച് അതിനുള്ള അനേകം ഉത്തരങ്ങൾ എന്റെ ഉള്ളിലൂടെ കടന്നുപോയി.
തമ്മിൽ കണ്ടിട്ട് ഒരുപാട് നാളായി. പരസപരം വിളിച്ചുസംസാരിക്കാറില്ല. ഫോൺ നമ്പർ തന്നില്ല, ഞാൻ ചോദിച്ചതുമില്ല.
പിന്നെങ്ങനെയാണ് ആശയവിനിമയം എന്നുചോദിച്ചാൽ നന്ദി മാർക് സൂക്കർബെർഗിനാണ്. എന്നെപ്പോലെ എത്രയോ മനുഷ്യജന്മങ്ങൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
"തീയതി പറഞ്ഞു ഈ പതിമൂന്നിന്. എനക്ക് ചെറുങ്ങനെ വേദന ഇണ്ടായിന്. അതുകൊണ്ട് ഇന്നലെ അഡ്മിറ്റായി"
ഇപ്പോഴാണ് കത്തിയത്. ഒന്ന് സംസാരിച്ചിട്ട് പത്തു മാസത്തിലേറെയായി.
പക്ഷെ ഈ ഇടവേളയുടെ കാലയളവ് - പത്തു മാസമൊക്കെ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ചെറുതാണ്. മൂന്നര വർഷത്തോളം കാണാതെയിരുന്നു.
എന്താണ്? എവിടെയാണ്? എങ്ങനെയാണ്?
ഒന്നും പരസ്പരം അറിഞ്ഞില്ല. ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാകുമോ എന്നുപോലും നിശ്ചയമില്ലായിരുന്നു. മരണത്തിലല്ലാതെ, എല്ലാ ബന്ധങ്ങളെയും പോലെ ഒരു ദിവസം ആ ബന്ധവും മുറിയുമെന്ന ചിന്ത എന്നിലുണ്ടായ നാളുകൾ. അത് വളരെ നേരത്തെ ആയോ എന്ന്പോലും സംശയിച്ച നാളുകൾ.
ഇല്ല, അത് മുറിഞ്ഞില്ല. ഒന്നുകൂടി മുറുകെക്കെട്ടത്തക്കവണ്ണം മനസ്സിനെ പാകപ്പെടുത്താൻ കാലം നിര്ണയിച്ചതായിരുന്നു ആ ഇടവേള. അങ്ങനെ വീണ്ടുമൊരു കൂടിച്ചേരൽ. കണ്ടു, സംസാരിച്ചു. എല്ലാം ഞാൻ കേട്ടിരുന്നു. അതെനിക്കില്ലാത്ത സ്വഭാവമായിരുന്നെങ്കിൽപോലും. അത്രയേറെ പറയാനുണ്ടായിരുന്നു അവൾക്ക്.
ജീവിതത്തിൽ ആദ്യമായി ഒരു പെൺകുട്ടിയോട് തോന്നിയ ആകർഷണം, അടുപ്പം, ഇഷ്ടം. മുഖത്തു നോക്കി പറഞ്ഞില്ല. പറയാനുള്ള ധൈര്യം ലവലേശം ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ ഇഷ്ടം പ്രകടമാക്കാൻ ഞാൻ പല അടവുകളും പ്രയോഗിച്ചു. അത് അവൾക്കും മനസിലായതിനാലാവാം ചില സൂചനകൾ അവൾ എനിക്കും തന്നത്.
തട്ടത്തിന്റെ മറനീക്കി ആ ഇഷ്ടം ചിലപ്പോഴൊക്കെ എന്നെ മുഖം കാണിക്കാറുണ്ടായിരുന്നു.
ഒടുവിൽ വേറൊരു കഥയുമായി അവൾ വന്നു. ആ കഥ കേൾക്കുന്നതിനിടയിൽ ഞാനെന്ന കൊച്ചുകുട്ടിയുടെ ചോദ്യത്തിന് എനിക്ക് കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു;
"നിന്നോട് ഒരു തരത്തിലുള്ള ഇഷ്ടം നിർത്തി. വേറൊരു ഇഷ്ടം തുടങ്ങി"
ഇഷ്ടത്തിന്റെ പര്യായ പദങ്ങൾ പഠിപ്പിക്കുന്നതിനിടയിൽ, അത് വാക്യത്തിൽ പ്രയോഗിക്കാനോ ഉപയോഗിക്കുന്ന സന്ദര്ഭങ്ങളെക്കുറിച്ചോ മലയാളം അധ്യാപകർ എന്നെ പഠിപ്പിച്ചിട്ടുണ്ടായിരുന്നില്ല. എന്നോട് വെറുപ്പില്ല എന്നറിഞ്ഞ സന്തോഷത്തിൽ, പലതരം ഇഷ്ടങ്ങളുട അർത്ഥവ്യതാസങ്ങൾ ഞാൻ തേടിപ്പോയില്ല. പക്ഷെ എന്റെ ഇഷ്ടത്തിന് ഒരർത്ഥമേ ഉണ്ടായിരുന്നുള്ളു; അനിർവചനീയമായ ഒരർത്ഥം.
അയച്ച സന്ദേശത്തിനുള്ള മറുപടി അങ്ങേത്തലയ്ക്കലിൽനിന്ന് വരുന്നതും കാത്തിരിപ്പാണ്.
"ഒന്നൂല്ലേടാ, കറങ്ങുന്ന ഫാനും നോക്കി കിടപ്പാണ്. ആശുപത്രീലാണ്"
പ്രതീക്ഷിക്കാത്ത മറുപടി. എന്താവാം കാരണം? ആ ചോദ്യമല്ല, മറിച്ച് അതിനുള്ള അനേകം ഉത്തരങ്ങൾ എന്റെ ഉള്ളിലൂടെ കടന്നുപോയി.
തമ്മിൽ കണ്ടിട്ട് ഒരുപാട് നാളായി. പരസപരം വിളിച്ചുസംസാരിക്കാറില്ല. ഫോൺ നമ്പർ തന്നില്ല, ഞാൻ ചോദിച്ചതുമില്ല.
പിന്നെങ്ങനെയാണ് ആശയവിനിമയം എന്നുചോദിച്ചാൽ നന്ദി മാർക് സൂക്കർബെർഗിനാണ്. എന്നെപ്പോലെ എത്രയോ മനുഷ്യജന്മങ്ങൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
"തീയതി പറഞ്ഞു ഈ പതിമൂന്നിന്. എനക്ക് ചെറുങ്ങനെ വേദന ഇണ്ടായിന്. അതുകൊണ്ട് ഇന്നലെ അഡ്മിറ്റായി"
ഇപ്പോഴാണ് കത്തിയത്. ഒന്ന് സംസാരിച്ചിട്ട് പത്തു മാസത്തിലേറെയായി.
പക്ഷെ ഈ ഇടവേളയുടെ കാലയളവ് - പത്തു മാസമൊക്കെ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ചെറുതാണ്. മൂന്നര വർഷത്തോളം കാണാതെയിരുന്നു.
എന്താണ്? എവിടെയാണ്? എങ്ങനെയാണ്?
ഒന്നും പരസ്പരം അറിഞ്ഞില്ല. ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാകുമോ എന്നുപോലും നിശ്ചയമില്ലായിരുന്നു. മരണത്തിലല്ലാതെ, എല്ലാ ബന്ധങ്ങളെയും പോലെ ഒരു ദിവസം ആ ബന്ധവും മുറിയുമെന്ന ചിന്ത എന്നിലുണ്ടായ നാളുകൾ. അത് വളരെ നേരത്തെ ആയോ എന്ന്പോലും സംശയിച്ച നാളുകൾ.
ഇല്ല, അത് മുറിഞ്ഞില്ല. ഒന്നുകൂടി മുറുകെക്കെട്ടത്തക്കവണ്ണം മനസ്സിനെ പാകപ്പെടുത്താൻ കാലം നിര്ണയിച്ചതായിരുന്നു ആ ഇടവേള. അങ്ങനെ വീണ്ടുമൊരു കൂടിച്ചേരൽ. കണ്ടു, സംസാരിച്ചു. എല്ലാം ഞാൻ കേട്ടിരുന്നു. അതെനിക്കില്ലാത്ത സ്വഭാവമായിരുന്നെങ്കിൽപോലും. അത്രയേറെ പറയാനുണ്ടായിരുന്നു അവൾക്ക്.
ജീവിതത്തിൽ ആദ്യമായി ഒരു പെൺകുട്ടിയോട് തോന്നിയ ആകർഷണം, അടുപ്പം, ഇഷ്ടം. മുഖത്തു നോക്കി പറഞ്ഞില്ല. പറയാനുള്ള ധൈര്യം ലവലേശം ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ ഇഷ്ടം പ്രകടമാക്കാൻ ഞാൻ പല അടവുകളും പ്രയോഗിച്ചു. അത് അവൾക്കും മനസിലായതിനാലാവാം ചില സൂചനകൾ അവൾ എനിക്കും തന്നത്.
തട്ടത്തിന്റെ മറനീക്കി ആ ഇഷ്ടം ചിലപ്പോഴൊക്കെ എന്നെ മുഖം കാണിക്കാറുണ്ടായിരുന്നു.
ഒടുവിൽ വേറൊരു കഥയുമായി അവൾ വന്നു. ആ കഥ കേൾക്കുന്നതിനിടയിൽ ഞാനെന്ന കൊച്ചുകുട്ടിയുടെ ചോദ്യത്തിന് എനിക്ക് കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു;
"നിന്നോട് ഒരു തരത്തിലുള്ള ഇഷ്ടം നിർത്തി. വേറൊരു ഇഷ്ടം തുടങ്ങി"
ഇഷ്ടത്തിന്റെ പര്യായ പദങ്ങൾ പഠിപ്പിക്കുന്നതിനിടയിൽ, അത് വാക്യത്തിൽ പ്രയോഗിക്കാനോ ഉപയോഗിക്കുന്ന സന്ദര്ഭങ്ങളെക്കുറിച്ചോ മലയാളം അധ്യാപകർ എന്നെ പഠിപ്പിച്ചിട്ടുണ്ടായിരുന്നില്ല. എന്നോട് വെറുപ്പില്ല എന്നറിഞ്ഞ സന്തോഷത്തിൽ, പലതരം ഇഷ്ടങ്ങളുട അർത്ഥവ്യതാസങ്ങൾ ഞാൻ തേടിപ്പോയില്ല. പക്ഷെ എന്റെ ഇഷ്ടത്തിന് ഒരർത്ഥമേ ഉണ്ടായിരുന്നുള്ളു; അനിർവചനീയമായ ഒരർത്ഥം.
അവളുടെ കൊച്ചുകുറുമ്പൻ എല്ലാ കുരുത്തക്കേടുകളും ഒപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. അവനുമായി തല്ലുകൂടുന്നതിനിടയിൽ വീണുകിട്ടിയ സമയത്തു വീണ്ടുമൊരു ചോദ്യം എന്റെ നേർക്ക് വന്നു
"ഡാ, വല്ലവളും കെണിഞ്ഞോ?"
ഞാൻ കെണിയാതെ തലയൂരിയ കഥ കേട്ട് അവൾ ചിരിച്ചു. എന്നിട്ടൊരുപദേശവും.
"എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ..."
ഒരു നല്ല ഗുണപാഠം എനിക്കുതന്നെ കഥയായിരുന്നു അത്.
ഒരുതരത്തിൽ പറഞ്ഞാൽ എന്റേതുമാത്രമായ കഥ.
ഫോണിലൂടെ ഞാൻ ഒരു ആലോചനയുമായി ചെന്ന കഥ; ഒരു കല്യാണാലോചന
"ഡാ, വല്ലവളും കെണിഞ്ഞോ?"
ഞാൻ കെണിയാതെ തലയൂരിയ കഥ കേട്ട് അവൾ ചിരിച്ചു. എന്നിട്ടൊരുപദേശവും.
"എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ..."
ഒരു നല്ല ഗുണപാഠം എനിക്കുതന്നെ കഥയായിരുന്നു അത്.
ഒരുതരത്തിൽ പറഞ്ഞാൽ എന്റേതുമാത്രമായ കഥ.
ഫോണിലൂടെ ഞാൻ ഒരു ആലോചനയുമായി ചെന്ന കഥ; ഒരു കല്യാണാലോചന
പുര നിറഞ്ഞു കാത്തു നിൽക്കുന്നതിനുമുൻപ് ആണ്കുട്ടികളെ ഏതെങ്കിലും ഒരു പെണ്ണിനെ കൊണ്ട് കെട്ടിക്കണം എന്ന തത്രപ്പാടിൽ ജീവിക്കുന്ന അച്ഛനും അമ്മയും ഉള്ള ഇന്നത്തെ കാലത്ത്, ഉള്ളിലുള്ള ആഗ്രഹം ഞാൻ അമ്മയുടെ മുൻപാകെ അവതരിപ്പിച്ചു. ഒരു പാതിരാത്രിയിൽ ഞാനും അമ്മയും ഒരുമിച്ചിരുന്നുള്ള സംഭാഷണത്തിനിടയിൽ ഞാൻ 'കെണിവയ്ക്കാൻ' പോകുന്ന പെൺകുട്ടിയുടെ കാര്യം എന്റെ കയ്യിൽ നിന്നും വീണുപോയി എന്നുപറയുന്നതാകും ശരി. ചില സംശയങ്ങൾ എന്റെ മുന്നിലേക്കിട്ടുതന്ന് അമ്മ സമ്മതം മൂളി. അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാൽ അച്ഛനെ സാവധാനം കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാമെന്നു തീരുമാനിച്ചു.രാത്രിയായതിനാൽ അല്പം ശബ്ദം താഴ്ത്തിയാണ് ഞാനും അമ്മയും സംസാരിച്ചിരുന്നത്. വാതിൽ തുറന്ന് വന്ന അച്ഛന്റെ ചോദ്യം കേട്ട് എനിക്കും അമ്മയ്ക്കും ചിരിയടക്കാനായില്ല.
"എടാ.., ആ പെണ്ണിന്റെ വീട് ഏടയാന്നാ പറഞ്ഞേ....?"
അച്ഛന് ചിരിച്ചുകൊണ്ടുതന്നെ ഞാൻ മറുപടി കൊടുത്തു.
പെൺകുട്ടിയുടെ മറുപടി അറിഞ്ഞതിനു ശേഷം ഒരു തീരുമാനമെടുക്കാമെന്ന ധാരണയിൽ ഞങ്ങളന്നുറങ്ങി.
മറുതലയ്ക്കൽ ഫോൺ ബെല്ലടിക്കുന്നുണ്ട്.
ഞാൻ പതിയെ എഴുന്നേറ്റ് വെളിയിലിറങ്ങി. രണ്ടു മൂന്നു ദിവസം കൊണ്ട് പഠിച്ചുവച്ച കാര്യങ്ങൾ ഇപ്പോൾ പറയും. ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി.
"ഹലോ"
എന്റെ ഉള്ളിലൊരു വെള്ളിടിപൊട്ടി.
"ഹലോ, ഞാനാരാണെന്നു മനസ്സിലായോ?"
കുറച്ചുനേരത്തെ മൗനത്തിനു ശേഷം മറുപടി വന്നു.
മറുതലയ്ക്കലുള്ള കഥാപാത്രത്തിന് ഇനി കുറച്ചു സംഭാഷണങ്ങൾ മാത്രമേ ഉള്ളൂ.
"ഞാൻ രണ്ടു ചോദ്യങ്ങൾ ചോദിക്കും. ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അറിഞ്ഞതിനുശേഷം മാത്രം രണ്ടാമത്തെ ചോദ്യം"
"ശരി"
ചോദ്യം ഒന്ന് : "നീ കമ്മിറ്റഡ് ആണോ?"
ഉത്തരം ഒന്ന് : "അല്ല"
മറുപടി പെട്ടെന്നുതന്നെ കിട്ടി. എന്റെ മനസ്സിലെ ലഡു ഒന്നങ്ങു പൊട്ടി.
ചോദ്യം രണ്ട് :
"രണ്ട് കൊല്ലം കഴിഞ്ഞാൽ എന്റെ അച്ഛനെയും അമ്മയെയും ഇന്റെ വീട്ടിലേക്കയക്കട്ടെ?"
ഉത്തരമില്ല, മറുപടിയും. ഞാൻ തുടർന്ന്;
"പെട്ടെന്നൊരു തീരുമാനം പറയാനാവൂല്ലാന്ന് എനക്കറിയാ. നീ ശെരിക്കും ആലോചിച്ച് ചോദിക്കാനുള്ളവരോടൊക്കെ ചോദിച്ച് ഒരുത്തരം പറഞ്ഞാൽ മതി. എന്റെ വീട്ടുകാർക്ക് യാതൊരു എതിർപ്പുമില്ല. അതുപോലെ എല്ലാവര്ക്കും സമ്മതമാണെങ്കിൽ മാത്രം മുന്നോട്ടുപോകാം. ഒരു പ്രശ്നമുണ്ടാക്കി എനിക്കൊന്നും നേടേണ്ട. നിന്റെ ഉത്തരം എന്ത് തന്നെയായാലും ഇപ്പോൾ നമ്മൾ തമ്മിലുള്ള ബന്ധത്തിന് ഒരു പ്രശ്നവും ഉണ്ടാവാൻ പാടില്ല"
"ശരി"
ആ മറുപടിക്കും അല്പം കുശലാന്വേഷണങ്ങൾക്കും ശേഷം ഞാൻ ഫോൺ വച്ചു.
"എടാ.., ആ പെണ്ണിന്റെ വീട് ഏടയാന്നാ പറഞ്ഞേ....?"
അച്ഛന് ചിരിച്ചുകൊണ്ടുതന്നെ ഞാൻ മറുപടി കൊടുത്തു.
പെൺകുട്ടിയുടെ മറുപടി അറിഞ്ഞതിനു ശേഷം ഒരു തീരുമാനമെടുക്കാമെന്ന ധാരണയിൽ ഞങ്ങളന്നുറങ്ങി.
മറുതലയ്ക്കൽ ഫോൺ ബെല്ലടിക്കുന്നുണ്ട്.
ഞാൻ പതിയെ എഴുന്നേറ്റ് വെളിയിലിറങ്ങി. രണ്ടു മൂന്നു ദിവസം കൊണ്ട് പഠിച്ചുവച്ച കാര്യങ്ങൾ ഇപ്പോൾ പറയും. ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി.
"ഹലോ"
എന്റെ ഉള്ളിലൊരു വെള്ളിടിപൊട്ടി.
"ഹലോ, ഞാനാരാണെന്നു മനസ്സിലായോ?"
കുറച്ചുനേരത്തെ മൗനത്തിനു ശേഷം മറുപടി വന്നു.
മറുതലയ്ക്കലുള്ള കഥാപാത്രത്തിന് ഇനി കുറച്ചു സംഭാഷണങ്ങൾ മാത്രമേ ഉള്ളൂ.
"ഞാൻ രണ്ടു ചോദ്യങ്ങൾ ചോദിക്കും. ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അറിഞ്ഞതിനുശേഷം മാത്രം രണ്ടാമത്തെ ചോദ്യം"
"ശരി"
ചോദ്യം ഒന്ന് : "നീ കമ്മിറ്റഡ് ആണോ?"
ഉത്തരം ഒന്ന് : "അല്ല"
മറുപടി പെട്ടെന്നുതന്നെ കിട്ടി. എന്റെ മനസ്സിലെ ലഡു ഒന്നങ്ങു പൊട്ടി.
ചോദ്യം രണ്ട് :
"രണ്ട് കൊല്ലം കഴിഞ്ഞാൽ എന്റെ അച്ഛനെയും അമ്മയെയും ഇന്റെ വീട്ടിലേക്കയക്കട്ടെ?"
ഉത്തരമില്ല, മറുപടിയും. ഞാൻ തുടർന്ന്;
"പെട്ടെന്നൊരു തീരുമാനം പറയാനാവൂല്ലാന്ന് എനക്കറിയാ. നീ ശെരിക്കും ആലോചിച്ച് ചോദിക്കാനുള്ളവരോടൊക്കെ ചോദിച്ച് ഒരുത്തരം പറഞ്ഞാൽ മതി. എന്റെ വീട്ടുകാർക്ക് യാതൊരു എതിർപ്പുമില്ല. അതുപോലെ എല്ലാവര്ക്കും സമ്മതമാണെങ്കിൽ മാത്രം മുന്നോട്ടുപോകാം. ഒരു പ്രശ്നമുണ്ടാക്കി എനിക്കൊന്നും നേടേണ്ട. നിന്റെ ഉത്തരം എന്ത് തന്നെയായാലും ഇപ്പോൾ നമ്മൾ തമ്മിലുള്ള ബന്ധത്തിന് ഒരു പ്രശ്നവും ഉണ്ടാവാൻ പാടില്ല"
"ശരി"
ആ മറുപടിക്കും അല്പം കുശലാന്വേഷണങ്ങൾക്കും ശേഷം ഞാൻ ഫോൺ വച്ചു.
ഞാൻ ആഗ്രഹിച്ച മറുപടി കിട്ടുമെന്ന കണക്കുകൂട്ടലിൽ ദിവസങ്ങൾ തള്ളി നീക്കി.
ആ കുട്ടിയുടെ ഉത്തരത്തിനു കാത്തുനിൽക്കാതെ എനിക്ക് തന്നെ വിളിക്കേണ്ടി വന്നു.
"സുഖാണോ?"
"അതെ"
"പിന്നെ ഞാൻ അന്ന് ചോദിച്ച കാര്യമില്ലേ, അതങ്ങു മറന്നേക്കൂ കേട്ടോ"
"അതിനെപറ്റിയൊന്നും ഞാൻ ആലോചിച്ചിട്ട് കൂടിയില്ലായിരുന്നു"
പെണ്ണിന്റെ മറുപടികൾക്ക് മൂർച്ച കൂടുതലാണ്. അവരതറിയുന്നില്ലെങ്കിലും കൊള്ളുന്നവന്റെ ഉള്ളിൽ ചോരപൊടിയും .
ഈയൊരു ഫോൺവിളിക്കായി ഞാൻ പലതവണ തയ്യാറെടുപ്പുകൾ നടത്തിയതാണ്. ആലോചിച്ചപ്പോൾ എന്റെ ഭാഗത്ത് രണ്ട് തെറ്റുകൾ ഞാൻ കണ്ടു;
ഒന്ന് : ഒരു പെൺകുട്ടിയോട് മുഖത്തുനോക്കി അവളെ ഇഷ്ടമാണെന്നു പറഞ്ഞില്ല.
രണ്ട് : കൗമാരക്കാരിയോട് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടു.
എന്റെ കണ്ടെത്തലുകൾ ശരിയാണെന്ന അഭിപ്രായം ഒരു മെസ്സേജിന്റെ രൂപത്തിൽ എനിക്ക് ലഭിച്ചു. മറുതലയ്ക്കൽ ഇപ്പോഴും അവൾ കുട്ടിക്കുറുമ്പനുമായി മല്പിടിത്തത്തിലാണ്.
ആ കുട്ടിയുടെ ഉത്തരത്തിനു കാത്തുനിൽക്കാതെ എനിക്ക് തന്നെ വിളിക്കേണ്ടി വന്നു.
"സുഖാണോ?"
"അതെ"
"പിന്നെ ഞാൻ അന്ന് ചോദിച്ച കാര്യമില്ലേ, അതങ്ങു മറന്നേക്കൂ കേട്ടോ"
"അതിനെപറ്റിയൊന്നും ഞാൻ ആലോചിച്ചിട്ട് കൂടിയില്ലായിരുന്നു"
പെണ്ണിന്റെ മറുപടികൾക്ക് മൂർച്ച കൂടുതലാണ്. അവരതറിയുന്നില്ലെങ്കിലും കൊള്ളുന്നവന്റെ ഉള്ളിൽ ചോരപൊടിയും .
ഈയൊരു ഫോൺവിളിക്കായി ഞാൻ പലതവണ തയ്യാറെടുപ്പുകൾ നടത്തിയതാണ്. ആലോചിച്ചപ്പോൾ എന്റെ ഭാഗത്ത് രണ്ട് തെറ്റുകൾ ഞാൻ കണ്ടു;
ഒന്ന് : ഒരു പെൺകുട്ടിയോട് മുഖത്തുനോക്കി അവളെ ഇഷ്ടമാണെന്നു പറഞ്ഞില്ല.
രണ്ട് : കൗമാരക്കാരിയോട് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടു.
എന്റെ കണ്ടെത്തലുകൾ ശരിയാണെന്ന അഭിപ്രായം ഒരു മെസ്സേജിന്റെ രൂപത്തിൽ എനിക്ക് ലഭിച്ചു. മറുതലയ്ക്കൽ ഇപ്പോഴും അവൾ കുട്ടിക്കുറുമ്പനുമായി മല്പിടിത്തത്തിലാണ്.
തീർന്നില്ല ആലോചന;
അച്ഛനും അമ്മയും രണ്ടും കല്പിച്ചിറങ്ങി. പലവീടുകളിൽ പലമുഖാമുഖങ്ങളിൽ ഞാനും ഭാഗഭാക്കായി. പലചോദ്യങ്ങളും ഉത്തരങ്ങളും പലവട്ടം ആവർത്തിച്ചു. അതിൽ ഇന്നും മനസ്സിൽ മായാതെ കിടക്കുന്ന ഒരു പെണ്ണിന്റെ വാക്കുകൾ;
"പരിചയപ്പെട്ടതിൽ സന്തോഷം"
ഇനിയൊരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത ഒരു വ്യക്തിയോട് നമ്മൾ പറയുന്ന വാക്കുകൾ. പലരിൽ നിന്നായി ആ വാക്കുകളുടെ അർത്ഥം ഞാൻ ചോദിച്ചു മനസ്സിലാക്കി.
അച്ഛനും അമ്മയും രണ്ടും കല്പിച്ചിറങ്ങി. പലവീടുകളിൽ പലമുഖാമുഖങ്ങളിൽ ഞാനും ഭാഗഭാക്കായി. പലചോദ്യങ്ങളും ഉത്തരങ്ങളും പലവട്ടം ആവർത്തിച്ചു. അതിൽ ഇന്നും മനസ്സിൽ മായാതെ കിടക്കുന്ന ഒരു പെണ്ണിന്റെ വാക്കുകൾ;
"പരിചയപ്പെട്ടതിൽ സന്തോഷം"
ഇനിയൊരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത ഒരു വ്യക്തിയോട് നമ്മൾ പറയുന്ന വാക്കുകൾ. പലരിൽ നിന്നായി ആ വാക്കുകളുടെ അർത്ഥം ഞാൻ ചോദിച്ചു മനസ്സിലാക്കി.
"സുധിയേട്ടാ..., ഇങ്ങളെന്നാന്ന് ഈ കണ്ണും തുറന്നുവെച്ചിട്ടൊറങ്ങുന്ന്? ഞാനീട ബിംബം പോലെ നിക്കുമ്പം നിങ്ങ വേറെ ആരെപ്പറ്റിയാ ആലോചിക്കുന്ന്?"
ഞാനെഴുന്നേറ്റിരുന്നു. എന്റെ ഇഷ്ടം പിടിച്ചുവാങ്ങുവാൻ എന്റെ ഉണ്ടക്കണ്ണി വന്നതിന്റെ ഒന്നാം വാർഷികം. കുടുംബത്തിൽ അംഗബലം കൂടാൻ പോകുന്നതിന്റെ വേറൊരു സന്തോഷം അവളുടെ മുഖത്ത് കാണാം.
കലർപ്പില്ലാത്ത സ്നേഹം എല്ലാവർക്കുമായി കൊടുക്കണം.
പിന്നെ അല്പം മുൻപ് എന്റെ മനസ്സിലുണ്ടായ ആലോചനകൾ കടലാസിലേക്ക് പകർത്തണം.
ഒരു കഥപോലെ എന്റെ ഉണ്ടക്കണ്ണിയെ വായിച്ചു കേൾപ്പിക്കണം.
വായിക്കാൻ മടിയുള്ള അവൾക്കായി സമർപ്പിച്ചുകൊണ്ട്.
ഞാനെഴുന്നേറ്റിരുന്നു. എന്റെ ഇഷ്ടം പിടിച്ചുവാങ്ങുവാൻ എന്റെ ഉണ്ടക്കണ്ണി വന്നതിന്റെ ഒന്നാം വാർഷികം. കുടുംബത്തിൽ അംഗബലം കൂടാൻ പോകുന്നതിന്റെ വേറൊരു സന്തോഷം അവളുടെ മുഖത്ത് കാണാം.
കലർപ്പില്ലാത്ത സ്നേഹം എല്ലാവർക്കുമായി കൊടുക്കണം.
പിന്നെ അല്പം മുൻപ് എന്റെ മനസ്സിലുണ്ടായ ആലോചനകൾ കടലാസിലേക്ക് പകർത്തണം.
ഒരു കഥപോലെ എന്റെ ഉണ്ടക്കണ്ണിയെ വായിച്ചു കേൾപ്പിക്കണം.
വായിക്കാൻ മടിയുള്ള അവൾക്കായി സമർപ്പിച്ചുകൊണ്ട്.
No comments:
Post a Comment