ശാസിക്കാം നിനക്കെന്നെ; ഞാൻ
സ്നേഹിക്കുമതിനേക്കാൾ
സ്നേഹിക്കാം ഞാൻ നിന്നെ;
നിൻമനസൗന്ദര്യത്തെ
വർണിക്കാൻ മാൻപേട-
കണ്ണുനിനക്കന്യമല്ലോ
നിത്യമായ വർണ്ണനയിൽ
ഞങ്ങളുടെ സൗന്ദര്യമല്ലോ
കർണ്ണപടവും കണ്ണുമറിയും
വശ്യഭാവം ശാശ്വതമോ?
വർണ്ണനാതീതമാമാ-
വശ്യതനിന്മനസിനല്ലോ
നൂറുജന്മം കാത്തിരിക്കാം ശിവ-
രാത്രിനോമ്പുനോറ്റിരിക്കാം
കിഴക്കുണരാൻ കാത്തിരിക്കാ-
മീത്താമരയ്ക്കു സൂര്യനാമോ?
സ്നേഹിക്കുമതിനേക്കാൾ
സ്നേഹിക്കാം ഞാൻ നിന്നെ;
നിൻമനസൗന്ദര്യത്തെ
വർണിക്കാൻ മാൻപേട-
കണ്ണുനിനക്കന്യമല്ലോ
നിത്യമായ വർണ്ണനയിൽ
ഞങ്ങളുടെ സൗന്ദര്യമല്ലോ
കർണ്ണപടവും കണ്ണുമറിയും
വശ്യഭാവം ശാശ്വതമോ?
വർണ്ണനാതീതമാമാ-
വശ്യതനിന്മനസിനല്ലോ
നൂറുജന്മം കാത്തിരിക്കാം ശിവ-
രാത്രിനോമ്പുനോറ്റിരിക്കാം
കിഴക്കുണരാൻ കാത്തിരിക്കാ-
മീത്താമരയ്ക്കു സൂര്യനാമോ?